Sunday, September 26, 2010


സത്യം പറയും മുത്തച്ഛന്‍..

രഘുപതി രാഘവ പാടി വരുന്നൊരു
മുതുമുത്തച്ഛനെ ഓര്‍ക്കുന്നു..
മുട്ടന്‍ വടിയും വട്ടക്കണ്ണട ഒക്കെ
മെയ്യിലണിഞ്ഞിട്ട്
സത്യം മാത്രം കാണും കണ്ണുകള്‍
സത്യം കേള്‍ക്കാന്‍ കാത്‌കളും
ദുഃഖം കണ്ടിട്ടഴിചു മേല്‍മുണ്ടൊ-
ഴുക്കിവിട്ടൂ വെള്ളത്തില്‍....
പരകോടികളുടെ ദുഃഖം തീര്‍ക്കാനു-
ഴിഞ്ഞു വച്ചു ജീവിതവും...
ദുഷ്ടത കണ്ടാലഹിംസ കൊണ്ടതിനു-
ടച്ചു തീര്‍ക്കും മുത്തച്ഛന്‍...
സത്യം സ്നേഹം കൈമുതലാക്കീ
രിപുക്കള്‍ പോലും കൈകൂപ്പീ..
ഗാന്ധിപ്രഭയാല്‍ കാലം മുഴുവന്‍
ജ്വലിച്ചു നില്‍ക്കും ഈ ഭൂമീ...
ജ്വലിച്ചു നില്‍ക്കും ഈ ഭൂമീ..

Good...

പ്രണയമാണോ അടിസ്ഥാനമായ വികാരവും വിചാരവും...ഏതായാലും മനോഹരമായിട്ടുണ്ട്...

മഴ തോരും മുന്‍പേ..

നിദ്രയെ പുല്‍കുമ്പോള്‍ ഗ്രാമത്തിനോര്‍മ്മകള്‍
പൂമാരി പോലെന്നില്‍ പെയ്തണയും...
ഹൃദയമാം വെണ്‍ശംഖില്‍ പകരുന്ന തീര്‍ത്ഥമീ-
ദേവന്‍റെ നൈവേദ്യമായി നല്‍കും...
ചക്കര മാമ്പഴം കട്ടു പറിച്ചതും
പാടവരമ്പത്തു മീനെ പിടിച്ചതും
മനസ്സിനെ കുളിരണിയിപ്പിക്കുമോര്‍മകള്‍..
പുതുമഴ പെയ്യുമ്പോള്‍ മണ്ണിന്‍റെ ഗന്ധവും
മഴ പെയ്തു തോരുമ്പോള്‍ വാനവില്‍ ചന്തവും
ഓര്‍മയില്‍ നിന്നിനി മായ്ക്കുവാനാകുമോ?
അമ്പലമുറ്റത്ത്‌ ഓടിക്കളിച്ചതും
കിന്നരിപ്പുഴ തന്നില്‍ നീന്തിത്തുടിച്ചതും
ചന്ദനഗന്ധമായ് മാറില്‍ വീണലിയുന്നു...
അരികത്തെ കോവിലില്‍ ദേവസംഗീതവും
ഓണത്തിനുയരുന്ന പൂവിളിതാളവും
മറക്കുവാനാകുമോ മാനവന്ന്...